2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

അനാഹതം

അവനല്ല,യവളല്ലയവബോധമുളവാക്കു-
മവകാശദാതാവതാകാശ,മറിയുക!
അവിടുള്ളൊരാന്ദപൂര്‍ണതയായുണര്‍-
ന്നവബോധപൂര്‍ണനായ് ശാന്തനായ്ത്തീരുക!!

അവിടെത്രികാലങ്ങളൊരു വര്‍ത്തമാനമായ്
അവിരാമമൊഴുകുന്നു, ഭവഭാവമൊക്കെയും-
ഭവലയമനാഹതസ്വരസാഗരത്തിലെ
ഭവന, മതുസുന്ദരം ബുദ്ബുദബിംബമാം!

കവിതയുമിതേപോലെയവിരാമമൊഴുകന്നൊ-
തവിരതാനന്ദസംഗീതമാം, സങ്കല്ല-
മവിടെയുമനാഹതം തീര്‍ക്കയാലല്ലയോ
ഭവബിന്ദുവില്‍ ത്രസിച്ചീടുന്ന താരമായ്!?

അവിടെയ,ല്ലിവിടെയ, ല്ലെങ്ങുമെന്നാലുള്ള
അവികലാര്‍ദ്രസ്മിതാനന്ദമാം, കവിതയില്‍!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ