2018, ഡിസംബർ 25, ചൊവ്വാഴ്ച

ആനന്ദവിസ്മയമായിടാം ഞാൻ!

നിൻ സ്നേഹധാരയിൽ മുങ്ങിനിവർന്നിടാൻ 
നിൻ സ്‌നേഹവായ്‌പിൽ ലയിച്ചൊഴുകാൻ 
നിന്നിലാം ഞാനെന്നുള്ളറിവാം ജ്ഞാന-
സാഗരത്തിൻ തുള്ളിയായലിഞ്ഞ് 
നീതന്നെ ഞാനെന്നും ഞാൻതന്നെ നീയെന്നും 
നീലാകാശത്തിൻ നീലയായറിഞ്ഞ് 
നീഹാരബിന്ദുവായ് നിന്നെയുൾക്കൊണ്ടിവി-
ടാനന്ദവിസ്മയമായിടാം ഞാൻ!! 

2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഉദയംകുറിക്കിലും...

ഉദയംകുറിക്കിലും ഇമകള്‍ തുറക്കാതെ
ഉണരാനുണര്‍വിന്റെ .ചൈതന്യധാരയായ്
ഒഴുകുവാനാഴിയിലെത്തുവാനാവുമോ?
ആഴിയില്‍നിന്നു നീരാവിയായ് മേഘമായ്
അംബരംചുബിച്ചതിന്‍ശേഷമീഭൂവില്‍
മഴയായ് പതിക്കാതെ സായൂജ്യമാവുമോ?

2018, ഏപ്രിൽ 8, ഞായറാഴ്‌ച

സ്വർഗ്ഗവാതിൽ തുറന്നിടാം


സർഗചിന്തകൾകൊണ്ടെൻ മനസ്സിലെ
സ്വർഗ്ഗവാതിൽ തുറന്നിടാം, ഓർക്കുക :

എന്റെ സ്വാസ്ഥ്യം, വിജയവും ഹൃത്തിലു-
ള്ളർഥമാമാത്മസന്തോഷധാരയും 
എന്റെയുള്ളിലെ സ്വർഗ്ഗത്തിലുണ്ടതി-
ന്നെന്റെ വാതിൽ തുറക്കണം ഞാനിനി! 

എന്നിലുള്ളതെല്ലാമെന്റെ ദൈവമാം-
ദര്‍പ്പണത്തില്‍ പ്രതിഫലിക്കുന്നവ!

എന്റെ സ്വന്തമായ് ഞാന്‍ കരുതുന്നവ
എന്തുമങ്ങു സമര്‍പ്പിച്ചിടുമ്പൊഴാം
ശാന്തിയെന്നില്‍ത്തുളുമ്പുന്ന, തിന്നതില്‍
എന്‍ വിജയമന്ത്രപ്പൊരുള്‍, നിര്‍വൃതി!

എൻ മൊഴി നിൻ വഴി!

വഴികളിൽ തല വേണ്ടെന്നറിഞ്ഞു ഞാൻ
എഴുതിവയ്ക്കയാം നിന്മൊഴി: ''എങ്ങുമീ
വഴികളെത്തും; നിയന്ത്രിച്ചു നീങ്ങുകിൽ
നിഴലുപോൽ വഴി; എൻ മൊഴി നിൻ വഴി!

അറിയണം സ്വതന്ത്രം പരതന്ത്രമാം!
പരനിലാണു പരാപരൻ, മുമ്പിലു-
ള്ളപരനിൽപ്പോലുമുണ്ടവൻ, നിന്നിൽ ഞാൻ
അപരനല്ല, ഞാൻ നിന്നിലുള്ളീശ്വരൻ!

വിശ്വവിസ്മൃതിക്കുള്ളിലുള്ളത്ഭുതം!
നശ്വരശ്വാസ വിഘ്‌നേശ വിസ്മയം!!''









2018, മാർച്ച് 6, ചൊവ്വാഴ്ച

മോബോക്രസി - 2012 അഥവാ ഡാം 666

ഓഷോ എങ്ങോ എഴുതിയിരുന്നു: 
ഭൂകമ്പത്തിന് 24 മണിക്കൂര്മുമ്പേ അതിനെക്കുറിച്ചു സൂചനകിട്ടി
ബഹളംവയ്ക്കുന്ന ഒരു പക്ഷി ജപ്പാനിലുണ്ട്.
അതോർമ്മവന്ന കേരളത്തിലെ സ്വാമി രാധാകൃഷ്ണാനന്ദ എന്ന ഓഷോ അനുയായി
സ്നേഹിതയായ യാസുനാമിയെ ജപ്പാനില്നിന്ന് ഇന്ത്യയിലേക്കു ക്ഷണിച്ചു.
ഭൂകമ്പപ്രവാചകയായ തന്റെ ഓമനപ്പക്ഷിയെയും അവള്‍ കൂടെകൂട്ടിയിരുന്നു.
കേരളീയരെ ഭൂകമ്പമുണ്ടാകാനിടയുള്ള സമയം അറിയിച്ചുകൊണ്ട്
കെടുതികളില്‍നിന്നു രക്ഷിക്കുക
കൂടംകുളം പ്രശ്‌നത്തില്‍ ജപ്പാനിലെ ആണവനിലയാനുഭവങ്ങള്‍
മൻ മോഹൻസിങ്ങിനോടു നേരിട്ട് വിവരിച്ചുകൊണ്ട്
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജയലളിതയുടെ അനുഭാവം നേടിയെടുക്കുക
- ഇങ്ങനെ രാധാകൃഷ്ണാനന്ദയുടെ മനസ്സില്‍
മഹത്തായ അന്താരാഷ്ട്ര തന്ത്രസമുച്ചയമായിരുന്നു .
എ.കെ. ആന്റണിയുടെ സത്യസന്ധതയിലും ആത്മാര്ഥതയിലും
രാധാകൃഷ്ണാനന്ദന് ഉത്തമവിശ്വാസമുണ്ടായിരുന്നു.
യാസുനാമിയുംമൻ മോഹൻസിങ്ങുമായുള്ള കൂടിക്കാഴ്ച
ആന്റണി വഴി തരപ്പെടുത്താമെന്നായിരുന്നു രാധാകൃഷ്ണാനാന്ദന്റെ വിചാരം
പക്ഷേ, യാസുനാമി ഇന്ത്യയിലെത്തിയപ്പോള്‍
മുല്ലപ്പെരിയാറ്റില്‍ വലിയൊരു വിപ്ലവം സംഭവിച്ചിരുന്നു.
ജന(ക്കൂട്ട)ത്തിന് ഇടതു-വലതു രാഷ്ട്രീയങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രാതിനിധ്യം അവിടെയുണ്ടായിരുന്നു.
അവരവിടെ കേരളഭരണം ആരെ ഏല്പിക്കണമെന്ന ചൂടായ ചര്ച്ചയായിരുന്നു.
രാധാകൃഷ്ണാനന്ദ യാസുനാമിയെയും കൂട്ടി മുല്ലപ്പെരിയാറിലെത്തി.
കാര്യങ്ങളുടെ കിടപ്പ് രാധാകൃഷ്ണാനന്ദ
യാസുനാമിക്കു വിവരിച്ചുകൊടുത്തു.
യാതൊരു സ്ഥാപിതതാത്പര്യവുമില്ലാത്ത യാസുനാമി
പരിഹാരവും നിര്ദ്ദേശിച്ചു:
ജയലളിതയെ നിങ്ങളുടെയെല്ലാം തലൈവിയായി അംഗീകരിക്കുക.
കേരളത്തിലെ രാഷ്ട്രീയക്കാര്ക്കും ഉദ്യോഗസ്ഥര്ക്കും
നല്കിക്കൊണ്ടിരിക്കുന്ന പടിയില്നിന്ന് അവരെ മോചിപ്പിക്കുക.
കൂടംകുളം കേരളീയരുടെയും മുല്ലപ്പെരിയാര്‍ ഭൂകമ്പഭീഷണി
ജയലളിതയുടെയും പ്രശ്‌നമായി മാറട്ടെ.
പെട്ടെന്ന് യാസുനാമിയുടെ തോളിലിരുന്നിരുന്ന
പ്രവാചകപ്പക്ഷി കലപില വയ്ക്കാന്‍ തുടങ്ങി.
രാദാകൃഷ്ണാനന്ദ പറഞ്ഞു:
24 മണിക്കൂറിനകം ഭൂകമ്പമുണ്ടാകുമെന്നതിന്റെ സൂചനയാണിത്.
ഇവള്‍ സുരക്ഷിതമായ ഒരിടം തേടി കണ്ടെത്തും.
നമുക്കും ഇവിടെ നിന്നു രക്ഷപ്പെടാം.
അവരെല്ലാം തമിഴ്നാട്ടിലേക്കു കടന്നു.
ജനക്കൂട്ടം ശാന്തരായി നടന്നുവരുന്നതുകണ്ട്
തലൈവി അത്ഭുതപ്പെട്ടു നോക്കി.
സ്വാമി അവരോടു പറഞ്ഞു:
ചേര-ചോള-പാണ്ഡ്യ പൈതൃകങ്ങള്‍
അംഗീകരിക്കുന്ന കേരളീയര്‍
ഇതാ കേരളത്തെ അങ്ങേയ്ക്കു സമര്പ്പിക്കുന്നു.