2018, മാർച്ച് 6, ചൊവ്വാഴ്ച

മോബോക്രസി - 2012 അഥവാ ഡാം 666

ഓഷോ എങ്ങോ എഴുതിയിരുന്നു: 
ഭൂകമ്പത്തിന് 24 മണിക്കൂര്മുമ്പേ അതിനെക്കുറിച്ചു സൂചനകിട്ടി
ബഹളംവയ്ക്കുന്ന ഒരു പക്ഷി ജപ്പാനിലുണ്ട്.
അതോർമ്മവന്ന കേരളത്തിലെ സ്വാമി രാധാകൃഷ്ണാനന്ദ എന്ന ഓഷോ അനുയായി
സ്നേഹിതയായ യാസുനാമിയെ ജപ്പാനില്നിന്ന് ഇന്ത്യയിലേക്കു ക്ഷണിച്ചു.
ഭൂകമ്പപ്രവാചകയായ തന്റെ ഓമനപ്പക്ഷിയെയും അവള്‍ കൂടെകൂട്ടിയിരുന്നു.
കേരളീയരെ ഭൂകമ്പമുണ്ടാകാനിടയുള്ള സമയം അറിയിച്ചുകൊണ്ട്
കെടുതികളില്‍നിന്നു രക്ഷിക്കുക
കൂടംകുളം പ്രശ്‌നത്തില്‍ ജപ്പാനിലെ ആണവനിലയാനുഭവങ്ങള്‍
മൻ മോഹൻസിങ്ങിനോടു നേരിട്ട് വിവരിച്ചുകൊണ്ട്
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജയലളിതയുടെ അനുഭാവം നേടിയെടുക്കുക
- ഇങ്ങനെ രാധാകൃഷ്ണാനന്ദയുടെ മനസ്സില്‍
മഹത്തായ അന്താരാഷ്ട്ര തന്ത്രസമുച്ചയമായിരുന്നു .
എ.കെ. ആന്റണിയുടെ സത്യസന്ധതയിലും ആത്മാര്ഥതയിലും
രാധാകൃഷ്ണാനന്ദന് ഉത്തമവിശ്വാസമുണ്ടായിരുന്നു.
യാസുനാമിയുംമൻ മോഹൻസിങ്ങുമായുള്ള കൂടിക്കാഴ്ച
ആന്റണി വഴി തരപ്പെടുത്താമെന്നായിരുന്നു രാധാകൃഷ്ണാനാന്ദന്റെ വിചാരം
പക്ഷേ, യാസുനാമി ഇന്ത്യയിലെത്തിയപ്പോള്‍
മുല്ലപ്പെരിയാറ്റില്‍ വലിയൊരു വിപ്ലവം സംഭവിച്ചിരുന്നു.
ജന(ക്കൂട്ട)ത്തിന് ഇടതു-വലതു രാഷ്ട്രീയങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നു.
കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രാതിനിധ്യം അവിടെയുണ്ടായിരുന്നു.
അവരവിടെ കേരളഭരണം ആരെ ഏല്പിക്കണമെന്ന ചൂടായ ചര്ച്ചയായിരുന്നു.
രാധാകൃഷ്ണാനന്ദ യാസുനാമിയെയും കൂട്ടി മുല്ലപ്പെരിയാറിലെത്തി.
കാര്യങ്ങളുടെ കിടപ്പ് രാധാകൃഷ്ണാനന്ദ
യാസുനാമിക്കു വിവരിച്ചുകൊടുത്തു.
യാതൊരു സ്ഥാപിതതാത്പര്യവുമില്ലാത്ത യാസുനാമി
പരിഹാരവും നിര്ദ്ദേശിച്ചു:
ജയലളിതയെ നിങ്ങളുടെയെല്ലാം തലൈവിയായി അംഗീകരിക്കുക.
കേരളത്തിലെ രാഷ്ട്രീയക്കാര്ക്കും ഉദ്യോഗസ്ഥര്ക്കും
നല്കിക്കൊണ്ടിരിക്കുന്ന പടിയില്നിന്ന് അവരെ മോചിപ്പിക്കുക.
കൂടംകുളം കേരളീയരുടെയും മുല്ലപ്പെരിയാര്‍ ഭൂകമ്പഭീഷണി
ജയലളിതയുടെയും പ്രശ്‌നമായി മാറട്ടെ.
പെട്ടെന്ന് യാസുനാമിയുടെ തോളിലിരുന്നിരുന്ന
പ്രവാചകപ്പക്ഷി കലപില വയ്ക്കാന്‍ തുടങ്ങി.
രാദാകൃഷ്ണാനന്ദ പറഞ്ഞു:
24 മണിക്കൂറിനകം ഭൂകമ്പമുണ്ടാകുമെന്നതിന്റെ സൂചനയാണിത്.
ഇവള്‍ സുരക്ഷിതമായ ഒരിടം തേടി കണ്ടെത്തും.
നമുക്കും ഇവിടെ നിന്നു രക്ഷപ്പെടാം.
അവരെല്ലാം തമിഴ്നാട്ടിലേക്കു കടന്നു.
ജനക്കൂട്ടം ശാന്തരായി നടന്നുവരുന്നതുകണ്ട്
തലൈവി അത്ഭുതപ്പെട്ടു നോക്കി.
സ്വാമി അവരോടു പറഞ്ഞു:
ചേര-ചോള-പാണ്ഡ്യ പൈതൃകങ്ങള്‍
അംഗീകരിക്കുന്ന കേരളീയര്‍
ഇതാ കേരളത്തെ അങ്ങേയ്ക്കു സമര്പ്പിക്കുന്നു.