2022, മേയ് 28, ശനിയാഴ്‌ച

മമത, അരുള്‍, മുക്തി

മമതയതല്പമെനിക്കുവേണമെന്നാം

മമസഖിയെന്നൊടു കേണു ചൊന്നിടുന്നു

''മമത വെടിഞ്ഞിടില്‍ മാത്രമേ നമുക്കി-

ങ്ങമരപദത്തിലണഞ്ഞിടാനുമാത്മ-

സ്മിതമതില്‍ മുങ്ങിയലിഞ്ഞിടാനുമാവൂ!''

അറിവിതു നിന്നൊടു ചൊല്‍കെ നീ മൊഴിഞ്ഞു:

''അരുളുവെടിഞ്ഞവനെന്തു മുക്തി? ചൊല്ലൂ!!"