2015, ജനുവരി 27, ചൊവ്വാഴ്ച

ഞാനും ദൈവവും



ഞാനാരുമൊന്നുമല്ലെന്ന ബോധ്യത്തില്‍നി-
ന്നാണരുള്‍: ''ജ്ഞാനമിങ്ങങ്ങില്‍നിന്നാം''

ഞാനല്ല നീ മാത്രമാണല്ലൊ സത്യമെ-

ന്നുള്ളുണര്‍ന്നീടവെ നീ മൊഴിഞ്ഞു:

''ഞാനല്ല, നീ മാത്രമാം സച്ചിദാനന്ദ

സത്യമായ്, നിത്യനായ്, നിര്‍വൃതിയായ്!''

ആകാശനാദമായെത്തുമാത്മാര്‍ഥമേ

നീയുണര്‍,വാനന്ദധാരയും നീ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ