2014, ഡിസംബർ 15, തിങ്കളാഴ്‌ച

നീയും ഞാനും


നിനക്കായ്മാത്രം നീയിന്നെഴുതു, ന്നെന്നാലൊന്നും
നിനക്കായല്ലെന്നാരോ നിമന്ത്രിച്ചീടുന്നുള്ളില്‍.
നീയെന്നു നിന്നെത്തന്നെ നീ വിളിക്കുന്നൂ, നിന്നില്‍
ന്യായമായും ഞാനാണെന്നറിഞ്ഞാണാസ്വാദകന്‍
നീലവാനിലെച്ചന്ദ്രബിംബമായ് വിഷാദാര്‍ദ്ര-
ലോലമാം ഹൃത്തോടെന്നും നിന്നെ സ്വീകരിക്കുന്നു.
നീയെന്നാല്‍ നിഷാദാര്‍ദ്രമെന്നാണു കുറിച്ചതെ-
ന്നായിരം വട്ടം തിരുത്തീടുവാന്‍ ശ്രമിച്ചിട്ടും
കേള്‍ക്കുവാന്‍ ചെവിയില്ലെന്നോതുവോനോടായല്ലോ
നീ മൊഴിയുന്നൂ: നിന്നില്‍ ഞാനില്ല നീയേയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ