2016, മാർച്ച് 1, ചൊവ്വാഴ്ച

സ്വന്തമല്ലൊന്നുമെന്നനുഭവിച്ചറിയവേ

(സ്ഥലകാലബോധങ്ങള്‍ തന്മാത്രയാകുന്ന-
തൊരു മഹാദുഃഖമെന്നോര്‍ത്താണു കണ്ടു ഞാന്‍
'തന്മാത്ര'*, യിന്നു ഞാന്‍ മറവിയും ശക്തിയെ-
ന്നരുളും സുഹൃത്തിന്റെ യുള്‍ക്കാഴ്ചയില്‍നിന്നു
സ്വന്തമല്ലൊന്നുമെന്നനുഭവിച്ചറിയവേ
ഒരു കവിത മുമ്പില്‍: ഇതും ഞാന്‍ കുറിച്ചതാം:

രാവിലും..
ഒരു സ്വപ്നലഹരിയില്‍ സര്‍ഗസങ്കല്പങ്ങ-
ളൊഴുകുന്ന പൂങ്കിനാപ്പുഞ്ചിരിച്ചോലയില്‍,
വെറുതേ വിഷാദാര്‍ത്തഭാവങ്ങളൊക്കെയും
കഴുകുവാനെത്തുന്നു ഞാന്‍, സന്ധ്യയായ്, വരും
ഇനി രാത്രി, കരയില്ല ഞാ,നെന്റെ രാവിലും
കനവുണ്ടു, വരുമല്ലോ താരങ്ങള്‍ ചന്ദ്രനും! 

ബ്ലെസ്സിയുടെ (മോഹന്‍ലാലിന്റെ) സിനിമ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ