2013, മേയ് 12, ഞായറാഴ്‌ച

ശ്രുതിലയം


ഒരിടിവെട്ടില്‍മോഡവും ലാനും പോയതിനാല് ഒരു മാസത്തോളമായി ഇന്റര്‍നെറ്റില്‍കയറാന്‍കഴിഞ്ഞിരുന്നില്ല. അവ തിരിച്ചു കിട്ടിയപ്പോള്‍എനിക്കു സുപ്രധാനമായ പങ്കുണ്ടെന്നു ഞാന്‍കരുതിയിരുന്ന ഒരു ഗ്രൂപ്പ് ബ്ലോഗ് ശക്തവും ശ്രദ്ധേയവുമായ പോസ്റ്റുകളും കമന്റുകളും കൊണ്ട് അതീവ സമ്പന്നമായിരിക്കുന്നു. അതിലെ പോസ്റ്റുകളിലോ കമന്റുകളിലോ ആയി പലര്‍പറഞ്ഞിരുന്ന ചില കാര്യങ്ങള്‍ (സാക്ഷിയായിരിക്കുക, ചുമ്മായിരിക്കുക, ചുമ്മാതിരിക്കുക, സഹജമായി തോന്നുന്നവ മാത്രം ചെയ്യുക മുതലായവ) തന്നെയായിരുന്നു ആ ദിവസങ്ങളില്‍ഞാനെഴുതിയ കവിതകളിലും! ആ വസ്തുത എന്റെ അഹന്ത തകര്‍ത്തതോടൊപ്പം ബ്ലോഗിലൂടെയും എന്നിലൂടെയും വരുന്ന ചിന്തകള്‍ക്ക് ചരിത്രപരമായ ഒരു നിയോഗത്തിന്റെ സ്വഭാവം കൂടി ഉള്ളതായി ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഗ്രൂപ്പ് ബ്ലോഗ് കാണാന്‍ almayasabdam.blogspot.com എന്ന ലിങ്കും സന്ദര്‍ശിക്കുക.

മുളക്കരുത്ത്
ഉള്ളിത്തൊലിക്കു സമംപ്രേമമുള്ളിതന്‍
ഉള്ളിലെ വാസനകൂടിയല്ലാ-
തുള്ളതെന്തെന്നു ചോദിക്കവെ കേട്ടു ഞാന്‍ :
'ഉള്ളതു സത്ത്മുളക്കരുത്ത്!

മണ്ണിലലിഞ്ഞു തൊലിയഴിഞ്ഞീടിലേ
 
കണ്ണിലീയുള്ളിതന്നുള്ളിനുള്ളില്‍
ഉള്ളവബോധം മുളക്കരുത്തായ് പുറ-
ത്തുള്ളില്‍നിന്നെത്തിച്ചിരിച്ചുനില്ക്കൂ!

നേര്‍വഴി
നേര്‍വഴിയെന്നാല്‍ നേരെ പോകുന്ന വഴിയല്ല
നേരിന്റെ വഴി, നേരം പോക്കുന്ന വഴി,യുള്ളില്‍ 
പരനും പരാപരധ്വനിയും നാദബ്രഹ്മം
പരയായൊഴുക്കുന്ന വഴി, തേന്‍ പാലോടൊപ്പം
ഒഴുകും പുഴ,യതില്‍ ഒഴുകാന്‍ സ്വയം പൊന്തി- 
ക്കിടക്കൂ, പുഴയെത്ര വളഞ്ഞാകിലും നേരെ 
കടലില്‍ത്തന്നെചെല്ലുമെന്നറിഞ്ഞീടൂ, നിന്റെ
നേര്‍വഴിയനായാസം ലക്ഷ്യത്തിലെത്തിച്ചീടും! 

കവി ഋഷി
ഇവിടെ ശബ്ദത്തിന്‍ പൊരുള്‍തന്നെയാം നിന്റെ
കവിതയെന്നറിയണം, ശബ്ദമിങ്ങാകാശ-
ലയമാണു, ജീവിക്കുവാനിടം നല്കുമാ-
ലയമാണു, ഗഹനമീ നിമിഷാര്‍ഥനാദമാം
ബ്രഹ്മസംഗീതത്തിലൊഴുകലാം കവിത, 'നീ
ബ്രഹ്മ'മെന്നനുഭവിച്ചറിയിക്കുവാനുള്ള
വഴിയാണു, പുഴയാണു, നിഴലിന്റെ പിന്നിലു-
ള്ളഴകാണു കവിത, നീ ഋഷിദൃഷ്ടി നേടുകില്‍!
കവിതയില്‍ വേദം നിവേദ്യമായീടവെ
കവി ഋഷി, ഋഷിത്വം കവിഞ്ഞുള്ളൊഴുക്കിലാം.

ആകാശം
അവബോധ,മനുഭവങ്ങള്‍ക്കൊക്കെ സാക്ഷിയായ്
അവകാശദാതാവിനൊത്തു നില്ക്കുമ്പൊഴാം.
അറിയണം: ആകാശമതു ശൂന്യമ,ല്ലതില്‍
അവിരാമമൊഴുകിയെത്തുന്നതനാഹതം
 
അതു മഹാസ്‌ഫോടമോനാദാനുസന്ധാന-
മനുഭൂതിയാക്കുവാനാവുമെന്നുള്ളൊരാ
ശബ്ദപ്രമാണമോശ്രുതിലയാനുസൃതം
 
സംഗീതമൊഴുകുമ്പൊഴുണരുന്ന സായൂജ്യ-
സാധ്യതാസ്പര്‍ശമോസാന്ദ്രമാം സങ്കല്പ-
സൗഗന്ധികപ്പൊരുള്‍തന്നെയോനീ സ്വയം
അനുഭവിച്ചറിയണംഅനുഭവപ്പൊരുളിലു-
ണ്ടനുഭൂതിസച്ചിദാനന്ദ,മാകാശമായ്!

ഒഴുകല്‍ 
എഴുതുവാനെന്തെന്ന ചോദ്യമില്ലാത്മാവി-
ലൊഴുകുന്നതല്ലാതെയെഴുതുന്നതെന്തു നീ?
ഒഴുകലാണല്ലാതെ തുഴയലല്ലിങ്ങുള്ള
മിഴിവാര്‍ന്ന ജീവിതത്തിന്‍പൊരുള്‍- കാണുക.

അഴകിന്റെയാത്മാവതഴലിലാണാര്‍ദ്രത-
യ്ക്കഴകേകിടുന്നവള്‍മഴവില്ലു, കാണ്‍ക നീ.
നിഴലിന്റെ സത്യം നിഴല്‍പ്പാടിലല്ല നിന്‍
അഴകിന്റെയാത്മാവിലാണെന്നു കാണ്‍ക നീ.

നിയോഗപരമ്പര 
ഇതുമൊരു ഗുരുകുലമെന്നരുളിയ ഗുരു
അതുവഴിയിവനായരുളിയനുഗ്രഹ-
മതിലലിയു, ന്നൊഴുകുന്നു, വരുന്നവ
അതിനായുള്ള നിയോഗപരമ്പര!

അറിയുന്നീ, ലിവിടിന്നിന്തെല്ലാം
അനുഭവമാകാനുണ്ടെ, ന്നെന്നുടെ
ബോധതലത്തിന്‍ മുറിവാ, ലെങ്കിലു-
മറിയുന്നൊക്കെ നിയോഗപരമ്പര!

ഗുരുവരുളിന്‍പൊരുളറിവരുളുന്നൊരു-
പരമാനന്ദരഹസ്യം: ശിഷ്യനു
സ്വയമറിയുന്നവയറിയിക്കുമ്പോള്‍ 
ഗുരുവിനുകിട്ടും മോക്ഷാനന്ദം. 

ഗുരുവിനെ വിശ്വാസത്തിലെടുത്തൊരു 
ശിഷ്യനുമതുപോല്‍ പരനില്‍ പരനെ
പരമാനന്ദപ്പൊരുളായായ് കാണാന്‍
പരനില്‍ സ്വയമലിയാനും കഴിയും. 

സമവായപരമ്പര
ഭവമല്ലല്ലോ സത്യം, ഭവഹര-
നിവിടുണ്ടതു ഹരിഹരനാണെന്നി-
ന്നരുളുവതാരോ? ഹരി-ഹരനെന്നതി-
ലെതിരികളുടെ സമവായപരമ്പര!

അറിയുക: ഹരിയുടെ ഹരിതഗൃഹമതു 
തകരവെയല്ലോ, പറുദീസായില്‍-
നിന്നു ബഹിഷ്‌കൃതനായീ മനുഷ്യന്‍
ഹരനവനായ് ഭൂവാതില്‍ തുറന്നോന്‍!

ഹരനരുളുന്നൂ: ഹരിയറിയുന്നീ-
ലറിവിന്‍ നിര്‍ഗുണഭാവം, അവനതി-
ലലിയവെയല്ലോ, നീ നിത്യതയുടെ
നിര്‍വൃതി നുകരാന്‍ പോന്നവനാകൂ!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ